2012, ഡിസംബർ 27, വ്യാഴാഴ്‌ച

നിഴല്‍ വലകള്‍ക്കിടയിലൊരു വാക്ക്

പുസ്തക പ്രകാശനം

നിഴല്‍ വലകള്‍ക്കിടയിലൊരുവാക്ക് 
എന്‍റെ  കവിത സമാഹാരം മാതൃഭൂമി കൊല്ലം ചീഫ് സി .ഇ.വാസുദേവ ശര്‍മ ഡോ .വി.എസ്.രാധ കൃഷ്ണന് നല്‍കി പ്രകാശനം ചെയ്യുന്നു .
എന്‍റെ '' നിഴല്‍ വലകള്‍ക്കിടയിലൊരു വാക്ക് ''എന്ന കവിതയുടെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത എല്ലാ കവി സുഹ്ര്തുക്കള്‍ക്കും മറ്റു അഭ്യുദയ കാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രഖപ്പെടുത്ത്ന്നു

2012, നവംബർ 10, ശനിയാഴ്‌ച

അമ്മയറിവ്

അമ്മയറിവ് 




അമ്മ പറഞ്ഞ,റിഞ്ഞ 
ആദ്യത്തെ അറിവാണ് 
 അച്ഛന്‍  പക്ഷെ, പിന്നെയുള്ള
 എല്ലാ യാത്രകളിലും 
അച്ഛനായിരുന്നു അറിവുകള്‍ 
പകര്‍ന്നു നല്‍കിയത് അമ്മ
 പിന്നോട്ട് മാറിയതാണോ 
അതോ അച്ഛന്‍ ആ സ്ഥാനം
 കൈയടക്കിയത് ആണോ 
ഇന്നും നിശ്ചയമില്ല .......
പക്ഷെ ,ഒന്ന് ഓര്‍മയുണ്ട് 
അമ്മയും അച്ഛന്റെ കടന്നു വരവിനെ 
 സ്വാഗതം ചെയ്തിരുന്നു 
എന്ന് വേണം കരുതാന്‍ 
കുട്ടിക്കാലത്ത് എന്നെ 
മടിയിലിരുത്തി 'അച്ഛനെ പ്പോലെ വളരേണം 'എന്ന്
 പാടിയിരുന്നു ........................

വിധി

വിധി 


ദിനവും ചന്ദനം പൂശി നടക്കുന്നു
 മാനവന്‍ ഒരിക്കല്‍
 ചന്ദനച്ചിതയില്‍ വക്കേണ്ടുന്ന ഈ ശരീരം .....

2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

തെരുവോരത്തൊരു മരമതി-
ന്നൊരു ചില്ലയില്‍ പേരറിയാത്തൊരു
പക്ഷി കൂട് കെട്ടുന്നു

 

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

സ്വപ്നാടനം

സ്വപ്നാടനം 




ഇലകള്‍ നക്ഷത്രങ്ങളായപ്പോള്‍ 
ആകാശം നിശബ്ദമായ് 
ആര്‍ക്കൊക്കയോ 
ഉറക്കം നഷ്ടമായ് ............

2012, സെപ്റ്റംബർ 30, ഞായറാഴ്‌ച

ജാതി ഹീനം


ജാതി ഹീനം 


നേരമിരുട്ടിയ നേരമ നിരത്തരികില്‍വച്ചെന്‍ 
ജാതി ഹീനമെന്നെന്നോടോതി -
പ്പെരുമഴയിലീ,പ്പെരുവഴിയിലെന്നെ
   തനിച്ചാക്കി -കുടക്കീഴിലഭയം
തരാതെ -നടന്നു നീ യകന്നപ്പോള്‍ 
 ഹീനമായതെന്‍ മനമെന്നു സഖേ ,നീ 
അറിഞ്ഞിരുന്നുവോ...............?
... മൊഴി മാറി വഴി മാറി പഴി പറഞ്ഞു
 പലരുമെന്നരികില്‍ നിന്നകന്നപ്പോഴോക്കെ
 നീയെന്നരികിലുണ്ടാവുമെന്നു
 നിനച്ചു ഞാനത്രമേല്‍ വെറുത്തതെന്തെ
 എങ്കിലുമെനിക്കില്ല പരിഭവം
 തിരികെ നീ വന്നെന്നെ കൂട്ടുമെന്നോര്‍ത്ത്  
 വന്യത പടര്‍ന്നു കയറുമിയിരുട്ടത്ത് 
മൊഴി മുട്ടി ,മഴ നനഞ്ഞു 
ഞാനേകനായ് നില്പ്പൂ ..............

ജാതി ഹീനം

ജാതി ഹീനം 



നേരമിരുട്ടിയ നേരമ നിരത്തരികില്‍വച്ചെന്‍ 
ജാതി ഹീനമെന്നെന്നോടോതി -
പ്പെരുമഴയിലീ,പ്പെരുവഴിയിലെന്നെ
   തനിച്ചാക്കി -കുടക്കീഴിലഭയം
തരാതെ -നടന്നു നീ യകന്നപ്പോള്‍ 
 ഹീനമായതെന്‍ മനമെന്നു സഖേ ,നീ 
അറിഞ്ഞിരുന്നുവോ...............?
... മൊഴി മാറി വഴി മാറി പഴി പറഞ്ഞു
 പലരുമെന്നരികില്‍ നിന്നകന്നപ്പോഴോക്കെ
 നീയെന്നരികിലുണ്ടാവുമെന്നു
 നിനച്ചു ഞാനത്രമേല്‍ വെറുത്തതെന്തെ
 എങ്കിലുമെനിക്കില്ല പരിഭവം
 തിരികെ നീ വന്നെന്നെ കൂട്ടുമെന്നോര്‍ത്ത്  
 വന്യത പടര്‍ന്നു കയറുമിയിരുട്ടത്ത് 
മൊഴി മുട്ടി ,മഴ നനഞ്ഞു 
ഞാനേകനായ് നില്പ്പൂ ..............

2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

രാമഴമൊഴി കവിത



രാമഴമൊഴി                     കവിത 


ഈ രാത്രിയിലീ വഴി യമ്പലത്തില്‍
 നമുക്ക് പരസ്പരം
 സുരക്ഷിതരായിരിക്കാം .............
.തണുത്ത് ,വിണ്ട ഈ നാല് ചുമരുകള്‍ ക്കപ്പുറം
 ഇപ്പോഴും നേര്‍ത്ത ശ ബ് ദ ത്തില്‍
 കരഞ്ഞു കൊണ്ടിരിക്കുന്നുണ്ട്ഒരുവള്‍ .............
.ഇത്രയും ദു ഖ മോ
 അവള്‍ക്ക് ............എ ത്ര നേര-
 മായിങ്ങനെ നിന്ന് കരയുന്നു ..............?
കാണ്‍മതില്ല ഞാനിങ്ങനൊരുവളെ...............!
ഇതു പോലൊരു രാവി ലൊരുപാട് സ്വപ്നങ്ങള്‍
 മനതാ രില്‍ താലോലിച്ചിരുന്നിരുവരെ
 മുറിവേല്‍പ്പിച്ചു രാവിന്‍റെ നിരാ-
ശതയിലേക്കിറങ്ങിപ്പോയൊരുവള്‍...................
 വേട്ടവന്‍ കൈവിട്ടവളാകണം
 ഒരു പക്ഷെ വിലപിക്കുന്നത് ................. ............
ഏത്ര മേല്‍ നാം സൂക്ഷിക്കുന്നുവോ
അത്ര മേല്‍ നാം സുരക്ഷിതരായിരിക്കും      

2012, സെപ്റ്റംബർ 1, ശനിയാഴ്‌ച

പ്രാര്‍ത്ഥനകള്‍ പറയുന്നത് ................!





പ്രാര്‍ത്ഥനകള്‍ പറയുന്നത് ................!



                                                                           



പ്രാര്‍ത്ഥനകള്‍ ചിലപ്പോള്‍ മുളലുകളും                                                                                      

മറ്റു ചിലപ്പോള്‍  പുലമ്പലുകളുമാകുമ്പോള്‍ 

അക്ഷമയുടെ തനിച്ചുള്ള 

അവശെഷിപ്പുകളെക്കുരിച്ച്ചാണ് 

എനിക്ക് നിന്നോട് പറയാനുള്ളത് 

എന്ത് കൊണ്ടാണ് 

പ്രാര്‍ത്ഥനകള്‍ ഇങ്ങനെ ആകുന്നതു .......?

ദൈവത്തെ എനിക്ക് ആദ്യമ്മായി 

പരിചയപ്പെടുത്തി തന്ന 

പ്രാര്‍ഥനകള്‍ ഒക്കെ കൈമോശം 

ഒരു മനതാരിന്റെ  

ശിലാലി ഖിതത്തില്‍

ഉപധി കലോന്നുമില്ലാത്ത  

പ്രാര്‍ത്ഥനയുടെ 

വെളിച്ചം നിരയുന്നു

അതാകട്ടെ ,നിശബ്ദമെന്നു 

തോന്നിക്കത്തക്ക വിധം  

മൂളലുകളും .............!

2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

മിനി കഥകള്‍ കഥയങ്ങനെ.......

മിനി കഥകള്‍

കഥയങ്ങനെ.......

കാറ്റും കഥയും 


കാറ് പറയാന്‍ വന്ന കഥ
കാറ്റ് കട്ട് കൊണ്ട് പോയി


കുഞ്ഞുമഴയുടെ പരിഭവം

രാവു തീരുവോളമൊരു 
കുഞ്ഞു മഴയതിന്‍ സങ്കട-
ക്കഥയോതിത്തീര്‍ന്നില്ല.....

അകാശക്കഥ 

ആരോ വലിച്ചു എറിഞ്ഞൊരു
വക്ക്  പൊട്ടിയ  പാത്രം പോല്‍ 
ആകാശത്തംമ്പിളി............ 


കളിപ്പാട്ടം 

 ആരോ വലിച്ചു എറിഞ്ഞൊരു
പൊട്ടിയ ചെരിപ്പ് 
തെരുവില്‍ കിടക്കുന്നു 
തെരുനായയുടെ കുട്ടിക്കതു 
എപ്പഴോ കളിപ്പാട്ടമായി ............ 


2012, ഓഗസ്റ്റ് 15, ബുധനാഴ്‌ച

ഞാന്‍ പറയുന്നത്

ഞാന്‍  പറയുന്നത്  കവിത 


കനവിലെന്കിലുമൊരു  മാത്ര- 
ഞാനെരെയിഷ്ടപ്പെടുന്നോരാ
 വാക്കുമായെന്നരികില്‍ നീയെത്തുമെങ്കില്‍
 സഖി ,മനതാരിനെ 
അത്ര മേല്‍ ജ്വലിപ്പി,പ്പിക്കുമാ  
താപമെല്ലാമോഴിഞ്ഞു പോയേനെ ........ 

2012, ജൂലൈ 17, ചൊവ്വാഴ്ച

നിഴല്‍ പേടി

നിഴല്‍ പേടി  

നിഴലിനെ പോലും പേടിക്കുന്ന എന്‍ മനതാരിനെ 
പലവട്ടം  ഏതോ വിദുരതയില്‍ ഉപേക്ഷിച്ചു  
പകഷെ ,ഓര്‍മ്മകള്‍ ഒതുങ്ങാത്ത 
കേവല മനതാരിനെ എത്രമേല്‍ 
പേക്ഷിക്കനാകും ....?

2012, മേയ് 20, ഞായറാഴ്‌ച

വാഴ്വിതിത്ര മേല്‍

വാഴ്വിതിത്ര മേല്‍  



രാത്രിയാത്രയിലില്ലിനിയൊരു മൊഴി
 നിറുകയിലെന്‍ സ്നേഹമൊഴി ............!

ഒരിക്കലുമിനങ്ങാത്ത നമ്മുടെ 
മനവും തനുവും  
വാഴ്വിന്‍ വിപണിയിലേക്ക് 
കുടിയിറക്കിയന്നു മുതല്‍ 
തുഴയെണ്ടുന്ന ദുരങ്ങളിലേതോ 
ഭയപ്പാടിന്റെ പകര്‍ന്നാട്ടമുണ്ടായിരുന്നു 

കണ്ടറിവില്ലാത്ത കേട്ടറിവ് മാത്രമുള്ള 
ഭോഗത്രിഷ്ണ നിന്‍ മിഴികളില്‍ 
കലമ്പി നില്‍ക്കുമ്പോള്‍
വാക്ക് മാറിയും പിന്നെ വഴി മാറിയുമെത്രയോ 
ദൂരെ ഞാന്‍ വാഴ്വിന്‍ കളിയോടം തുഴഞ്ഞു  

പരസ്പരം പങ്കു വെക്കപ്പെടാത്ത നമ്മളെ 
ആരോ വിളിക്കുന്നു,വെന്നാരോ പറഞ്ഞത്  
നമ്മിലെ നമ്മെ ഓര്‍ത്തായിരിക്കും  

ജീവനില്‍ പുണ്യമുള്ള
 മനതാരില്‍ മാത്രമെയനുരാഗമുകുളം 
മിഴി തുറക്കു എന്നാരോ പറഞ്ഞത് 
നമ്മലോര്‍ക്കനമായിരുന്നു .................

ഒടുവില്‍ ,നീയാദ്യം പറന്നു പോകരുതെന്നു-
മെന്നെ ഒറ്റയാക്കരുതെന്നും പരസ്പരം 
പറഞ്ഞുവെങ്കിലും എന്നെ ഒറ്റയാക്കി ഏതോ 
ചില്ലയിലേക്ക് പറന്നു നീ പോയപ്പോഴാണ് 
വാഴ്വില്‍ ,നാം തമ്മിലിത്ര മേല്‍ 
ദീര്ഖമായകലം ഉണ്ടെന്നു,മില്ലന്നും അറിഞ്ഞത്  

2012, മേയ് 19, ശനിയാഴ്‌ച

 പിന്നെ നടന്നത് .............?


അയാള്‍ കുളക്കരയില്‍  ഏ ത്തി .
അയാള്‍ നാലുപാടും നോക്കി.
ആരുമില്ല .............
നിറഞ്ഞു ,പായല്‍ മുടി  കിടക്കുന്ന  കുളത്തിലേക്ക് 
അയാള്‍ എടുത്തു ചാടി ..........
കുറച്ചു നേരം കഴിഞ്ഞു തിരികെ കയറിയ 
അയാളുടെ  കയ്യില്‍        
മനോഹരമായ  രണ്ടു താമരപ്പൂക്കള്‍ഉണ്ടായിരുന്നു   

2012, മേയ് 14, തിങ്കളാഴ്‌ച

ഭീതി


ഓര്‍മയില്‍ ,അച്ഛന്‍  
 കീഴടങ്ങാത്തവനായിരുന്നു
 അതാവാം
 പലതിനും ഞാന്‍ കീഴ്പ്പെട്ടത്‌ .......

2012, മേയ് 13, ഞായറാഴ്‌ച

പറയാതെ പോയവള്‍





പറയാതെ പോയവള്‍ 




തിരിഞ്ഞൊന്നു നോക്കിടാതെ
 പിന്നെ , ഒന്നും പറയാതെ
 നീ പോയതിന്‍ വേദനയില്‍ മുഴുകി 
ഞാനീ ജാലകവാതിലിന്‍ ചാരെ
മൂകമായ് ഇരിക്കെ ,
ഓര്‍മയില്‍
 ഞാനോരാള്‍ നിന്‍ മനസിന്നശ്വംത്തിന്‍
 കടിഞ്ഞാണ്‍ 
എന്‍ വരുതിയിലാക്കിയല്ലോ .........
പകഷെ ,അതൊക്കെയും
 പൊട്ടിച്ചെറിഞ്ഞു നീ പോയത്‌ 
എന്ത് കൊണ്ടാവാം .............?

2012, മേയ് 11, വെള്ളിയാഴ്‌ച

സ്വയം വെയിലായി ..................


സ്വയം വെയിലായി ..................
(അയ്യപ്പനെക്കുറിച്ചു )


കണ്ണുകളില്‍ കത്തുന്ന കാമവും
 മനതാരില്‍ നിറയെ കവിതയുമായ് 
തെരുവുകള്‍ തോറും നടന്നവന്‍ നീ.....

പലപ്പോഴും പാതി ചാരിയ 
വാതിലിന്നു മറവിലെ മുഖംത്തിന്നു 
മുഖം കൊടുക്കാതെ 
പടിയിറങ്ങി നടന്നവന്‍ നീ...............

ജ്ഞാതികള്‍ക്ക് കണ്ണീരും മിത്രങ്ങള്‍ക്ക് കരളും 
പറിച്ചു കൊടുത്തവന്‍ നീ 
വെയില്‍ ഏറെ തിന്നത് കൊണ്ടാവണം
 നീ ഏറെ  കറുത്ത് പോയതു.......... 


അതാവണം നിന്റെ വരികള്‍ക്ക് 
ഇത്ര മേഘവര്നം......................? 

2012, മേയ് 8, ചൊവ്വാഴ്ച

ഒരിടം

ഒരിടം   

എഴുതി എഴുതി തീര്‍ന്ന വാക്ക് കൊണ്ട് ,പറഞ്ഞു
പറഞ്ഞു പഴകി തേഞ്ഞ 
ഒരു വാക്ക് കൊണ്ട് ,കാനെ
കാനെ തീര്‍ന്ന
ഒരു നോക്ക് കൊണ്ട് .........നഷ്‌ടമായ
ഒരു പ്രണയത്തെ
ഓര്‍മയില്‍ സുക്ഷിക്കുവതെങ്ങനെ ............?

നീ എന്റെ പ്രിയപ്പെട്ടവള്‍ ...........

നീ എന്റെ പ്രിയപ്പെട്ടവള്‍ ...........



നീയെനിക്കെന്നും പ്രിയപ്പെട്ടവള്‍
ക്രുര നിമിഷങ്ങളില്‍ 
ഒരു കുളിര്‍ത്ത തെന്നലായി
തണുവെഴും കൈകളാല്‍ 
സ്നേഹമോടെന്‍ നിറുകയില്‍ തലോടി 
എന്‍ ജീവിത വഴിത്താരയില്‍
പുലര്‍ വെട്ടത്ത് ഈറനോടെന്‍ മുന്നിലങ്ങനെ 
ഒരു നല്ക്കണിയായ്‌ .......

2012, ഏപ്രിൽ 26, വ്യാഴാഴ്‌ച


ഏന്റെ ജന്മം  





സഖി ,നിന്‍ വാര്‍ മുടി തുമ്പിന്‍ ചുരുളില്‍ 
മിഴി തുറക്കുന്നൊരു നറു പുഷ്പമായ്‌ ഞാന്‍
 ആരുമറിയാതെ എന്‍   
മനതാരില്‍ ഒളിപ്പിച്ചു വച്ച അനുരാഗം 
 അത് നിന്നോട് പറയാതെ പോയതാനെന്‍ നഷ്ടം ...........
.എനിക്ക് നിന്നോടുള്ളനുരാഗം
  അവര്‍നനീയം ..........
സഖി , ഇത്ര മേല്‍ നിന്‍ ഭവനത്തിലെ 
തൊടിയില്‍ നീ നട്ട് വളര്‍ത്തി,യത്ര മേല്‍ 
സ്നേഹിച്ചോരാ ചെടിയിലെയൊരു
 നറു പുഷ്പപമായ്‌
നിനക്ക് ഏറ്റവും ഇഷ്ട പുഷ്പമായ്‌ .........
ഞാന്‍ മിഴി തുറന്നു ............
നീയത്ര മേല്‍ സ്നേഹമോടേന്നെയെടുത്ത് 
നിന്‍ വാര്‍ മുടിയില്‍ 
തിരുകിയതോടെ 
സഫലമായെന്‍ ജന്മം ............

2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

ഒരാള്‍ ...........

ഒരാള്‍ ............പറഞ്ഞത് 




 അയാള്‍ ആരാണെന്ന് എനിക്കറിയില്ല ഞാനാരാണെന്നു അയാള്‍ക്കും ഒരു പകഷെ ,അറിയില്ലായിരിക്കും
 ഞാന്‍ എന്നും വഴിയരികില്‍ വച്ചുയാളെ കാണാറുണ്ട് കാണുമ്പോഴൊക്കെ മുഖം ഒരു മുരടന്ടെ ആയി തോന്നിച്ചു
 ഒരിക്കല്‍ ആരോടോ അയാള്‍ സംസാരിക്കുന്നതു കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു .ഒരു പെണ്ണിന്റെ ശബ്ദത്തിനു സമാനമായിരുന്നു അത് 
അയാള്‍ പരസ്യമായി ഇരക്കുന്നു
 ഞാന്‍ രഹസ്യമായി ഇരക്കുന്നു
 അപ്പൊ പിന്നെ ,
ഞാനും അയാളും തമ്മിലെന്ത് വ്യത്യാസം .................?
Floating Candles

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന 


ദൈവമേ ,
നിന്‍ മൌനത്തെ 
ഞാന്‍
 ഏത് വാക്ക് 
കൊണ്ടാനുടയ്ക്കെണ്ടത് ......?

Lightning in Mountains

ഇരയും വേട്ടക്കാരനും

ഇരയും വേട്ടക്കാരനും  




എന്നുടല്‍ 
നിന്നുടല്‍ 
പെന്നുടല്‍ 
നന്മയാമുടല്‍ 






ഇര- സ്ത്രി 


ഇര ഒന്ന് 
വേട്ടക്കാര്‍ പലതു 


$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

മഴക്കാലം -ഒരു കുട്ടിയുടെ മനസ്സില്‍ ..........

മഴക്കാലം -ഒരു കുട്ടിയുടെ മനസ്സില്‍ ..........

ഈ മഴക്കാലമെനിക്കിഷ്ടം 
ഉവ്വാവ് പിടിച്ചു കിടക്കാം 
പള്ളിക്കുടത്ത്തില്‍ 
പോകണ്ടല്ലോ ...........


(കണക്ക് മാഷിന്റെ അടിയില്‍ നിന്ന് രക്ഷപെടമല്ലോ )





















൦   
Ocean Scene

2012, ഏപ്രിൽ 4, ബുധനാഴ്‌ച

ആരുമറിയാതെ പോകുന്നത് ................... ആരുമറിയാതെ പോകുന്നത് ................... കഥ കഥ

ആരുമറിയാതെ പോകുന്നത് ...................                                                                                                    കഥ 



വിജനമാം വിപിന വീതിയോരത്തൊരു മരം -വന്‍ മരം
 പണ്ടേതോ മാമുനി തപം ചെയ്ത ഇടം 


കാട്ടാളന്‍ മാരുടെ ദൃഷ്ടി പതിയാത്ത ഇവിടം -ഈ മാമരത്തിന്റെ പൊത്തില്‍ ആരുമാരും കാണാത്തൊരു നിധി കുംഭം ഉണ്ട് 


.തോറ്റോടിയെത്തിയ ഒരു രാജാവ് ഒളിപ്പിച്ചു വച്ചതാനിത്
  .വനത്തില്‍ വച്ചു രാജാവ് കൊല്ലപ്പെട്ടപ്പോള്‍ നിധിയുടെ കാര്യവും അതോടെ മണ്മറഞ്ഞു പോയി 
പകഷെ,ഇതൊക്കെ ഒരാള്‍ കാണുന്നുണ്ടായിരുന്നു പാര്‍ക്കാന്‍ ഒരിടം തേടി നടന്ന ഒരു പറവ ...........മറ്റെങ്ങും പോകാതെ ആ മരത്തില്‍ തന്നെ താമസിക്കാന്‍ ആ പറവ തീരുമാനിച്ചു ........
നിധി കാക്കാനെന്ന പോലെ ........
മരത്തിനു സംസാരിക്കാന്‍ അറിയുമായിരുന്നെന്കില്‍ അത് ആരോടെങ്കിലും പറയുമായിരുന്നു ...........
പകഷെ ,പറവ അതിനെക്കുരിച്ച്ചു അര്രോടും പറയില്ല എന്ന് തീരുമാനിച്ചിരുന്നു ...........
ആ പറവ തന്റെ കാലം കഴിഞ്ഞപ്പോള്‍ അതിനെക്കുരിച്ച്ചു തന്റെ മക്കളോട് പറഞ്ഞു
 അത് തലമുറകളായി ഇപ്പോഴും തുടരുന്നു .............
പറവകള്‍ക്കു മാത്രം അറിയാവുന്ന ഈ രഹസ്യം -തലമുറകളായി ഇപ്പോഴും തുടരുന്നു
 .കണ്ടിട്ടില്ലേ ,പറവകള്‍ മരങ്ങളില്‍ ക്‌ുട് ക്‌ുട്ടുന്നത് നിധി കാക്കാനാണ് 
എല്ലാ മരങ്ങളിലും നിഥ്‌ി ഉണ്ടെന്നു അവര്‍ വിശ്വസിക്കുന്നു 
.തങ്ങളുടെ പിതാമഹാന്മാരെ അവര്‍ ഇപ്പോഴും അനുസരിക്കുന്നു .........
അന്ന് തൊട്ടാണ് പറവകള്‍ തങ്ങളുടെ വാസസ്ഥാനം മരങ്ങളായി   തിരഞ്ഞെടുത്തത്
 പകഷെ ,പറവകള്‍ എല്ലാ മരങ്ങളിലും     ക്‌ുട് വയ്ക്കുന്നത് കൊണ്ട്  എത് മരത്തിലാണ് നിധി എന്ന് അറിയാന്‍ പറ്റില്ല .അത് പറവകളുടെ കഴിവ് 
ഇങ്ങനെ എത്ര എത്ര  നിധികള്‍ നമ്മളറിയാതെ നമ്മുടെ ചുറ്റും കിടപ്പുണ്ട് 
എത്രയോ  മാനവര്‍ ആ നിധികള്‍ക്ക് വേണ്ടി അലഞ്ഞു തിരിഞ്ഞു നടക്കുന്നു .............

നേരും നുണയും

നേരും നുണയും 

നിന്‍ മുഖം നേര് ആണതിന്‍
 നുണയാണ്
 ഞാന്‍ എന്ന നാനാര്‍ത്ഥം......? 


------------------------------
-------------------------------
=======================  

2012, ഏപ്രിൽ 1, ഞായറാഴ്‌ച

ചോരനാമവന്‍ വന്നെന്നെ

ചോരനാമവന്‍ വന്നെന്നെ 


രാവിലാണ് ചോരനാമവന്‍
വന്നാരും കാനാതെന്നകതാര് 
കവര്ന്നെടുത്തങ്ങ് പോയത് 
കണ്ടുവല്ലോ ,
ആരും കാണാ-
തിരുന്നെന്‍ ഹൃദയമവന്‍ .....  


--------------------------------------------
==========================
==============================
മരങ്ങള്‍ പറയാതിരിക്കുന്നത് ......................

കഴിഞ്ഞ ജന്മത്തില്‍ പാപം ചെയ്ത 
മനുഷ്യരായിരിക്കണം 
അതാനവരിങ്ങനെ  വെയിലും  മഴയുമേറ്റ് 
പ്രതികരിക്കാനാവാതെ 
നില്‍ക്കുന്നത് ..................


-------------------------------------------------------
---------------------------------------------------------
--------------------------------------------------------------
-------------------------------------------------------------

അവള്‍


അവള്‍

വാക്ക് കളിലവള്‍ കാട്ടുതീ
പകഷെ ,വിശ്വസിക്കരുത് 
ഇരച്ചെത്തി, പെയ്യാതെ പോമൊരു 
കുഞ്ഞു മഴയാനവള്‍.........   
-------------------------------------------
------------------------------------------
----------------------------------------

2012, മാർച്ച് 29, വ്യാഴാഴ്‌ച

ഇനിയും അറിയാന്‍ കഴിയാത്തത് ...............

ഇനിയും അറിയാന്‍ കഴിയാത്തത് ...............

കഥ 





ഒരു രാവിലാകാശം ഭുമിയിലേക്ക് പെയ്തിറങ്ങിയ നേരം പാതി ചാരിയ എന്റെ കുടിലിന്‍ ഉള്ളിലിരുന്നു വെന്തുരുകുകയായിരുന്നു .ഏത് നിമിഷവും തകര്‍ന്നു വീഴാറായ ഈ കുടിലാണ് എപ്പോള്‍ എന്റെ ഏക ആശ്രയം ............


                                  അറിവായപ്പോള്‍ മുതല്‍ ആരുമാരും ഇല്ലതെ ആയി മാറിയ എനിക്ക് ഇത്രയും നാളത്തെ പരിശ്രമം കൊണ്ട് ഉണ്ടായ ഈ കുടില്‍ ഒരു രക്ഷകനാണ് കായലും കടലും കരുമന കുട്ടുന്ന ഈ തീരത്ത്‌ ഉള്ള എന്റെ കുടിളിന്നുല്‍ നിത്യ വിരുന്നുകാരാണ്    കടലും കായലും പിന്നെ ഇടക്കിടെ പെയ്യുന്ന ഈ മഴയും ........?
             
                              എന്റെ പരിഭാവക്കടലില്‍ എത്ര മേല്‍ തുഴയില്ല തോണി തുഴഞ്ഞിരിക്കുന്നു  സ്വാരത്തത കുടിയിരിക്കുന്ന മനുഷ്യരുടെ ഇടയില്‍ നിസ്വ്ര്തമായ മനസുമായ്‌ വന്നു പെട്ടതാണല്ലോ എന്റെ തെറ്റ് ...........പുഴമീനും കായല്‍ മീനും പിടക്കുന്ന കുട്ടയുടെ മുന്പിലിരുന്നു ഗീര്‍വാണം മുഴക്കുന്ന മനവന്ടെ നാവിനോട് തോന്നിയ വെറുപ്പ് മിക്കപ്പോഴും പലരോടും തോന്നിയിട്ടുണ്ട് .അതൊരു പകഷെ ,എന്റെ അനതത്വമാകം അത്തരമൊരു മാനസിക അവസ്ഥ യിലേക്ക് എന്നെ കൊണ്ടെത്തിച്ച്ചത് പിന്നെ കടലും കായലും ആസ്കഷവുമോക്കെയായി ഇപ്പോഴും അപ്പോഴും എപ്പോഴും ചങ്ങാത്തത്തിലാണ് ഞാന്‍ പലപ്പോഴും പരിഭാവത്ത്തിലും ...............?


                                    ഇഷ്ടം ..............പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തില്‍ ഉള്ള  ഒരിഷ്ടം എന്റെ മനസ്സില്‍ ആദ്യം തോന്നിത്തുടങ്ങിയത് കടലോരത്ത്‌ ഞായറാഴ്ചകളില്‍ ആളുകളെ രസിപ്പിക്കനായ്‌ നൃത്തം ചവിട്ടാനെത്തുന്ന ആ പെന്കുട്ടിയിലാണ്  പെരുഉരുമോന്നു മരിയാത്ത ആ പെന്കുട്ട്യാണ് എന്റെ മാനസിലാദ്യം  സ്നേഹം എന്ന് പറയുന്ന ആ എന്തോ ഒന്ന് പാകിയിട്ടത് ..........അല്ലെങ്കിലും പെരിലുമുരിലും ഒക്കെ എന്തിരിക്കുന്നു ...................

2012, മാർച്ച് 27, ചൊവ്വാഴ്ച

രാത്രി

രാത്രി

കണ്ണ് കാനത്തവള്‍ 
 കാത് കേള്‍ക്കാത്തവള്‍ 
 ഒന്നുമൊന്നും ഉരിയാടാത്തവള്‍ 
  എന്നി ട്ടുമീ രാത്രി യെത്ര മേല്‍ സുന്ദരി ........! 
മരമാകാം ................
ഒരു നാള്‍ ഞാനും ഒരു മരമാകാം
ഇലകള്‍  വിടര്‍ത്തി കായ്കലുമായ്
നിന്‍ നിദ്രയുടെ ആഴങ്ങളിലെക്ക്
പാറി വീഴുമോരില പോല്‍ .............




പകലുകള്‍ വെയിലുകലായ്‌ വന്നു എന്‍
നഗ്ന മേനിയില്‍ വിഭ്രമ വിരലാല്‍
ജീവിതം അടയാളപ്പെടുത്തവെ
ആകാശ നീലിമയില്‍
ഒരു കുഞ്ഞു നക്ഷത്രമായിടം  

അനുരാഗം

അനുരാഗം                    കുഞ്ഞു കവിത

അടുത്ത്‌   അറിയാമെനിക്കവളെ
പകഷെ ,തുറന്നേലില്ലിതുവരെ
 മനസിന്‍  കുഞ്ഞു തോല്‍പ്പെട്ടി 

പാതിരാക്കാറ്റ് ഉണര്ന്നതും പാല്‍ നിലാവ് പരന്നതും

പാതിരാക്കാറ്റ് ഉണര്ന്നതും പാല്‍ നിലാവ് പരന്നതും 


കാതം എരെ താണ്ടി കാലമെന്നെ മുകില് 
എന്റെ മുന്നില്‍ കിതച്ചു നില്പ്പ്‌ു 
 വഴിയറിയാതെ 
ഒരു വാഴ്വിന്‍ വിപിന വിജന 
വീഥിയിലെകനായെന്നുഴം  കാത്തിരിപ്പ്‌ു  കാലം 
   നിഴല്‍ വല കള്‍ക്കിടയില്‍പ്പെട്ടൊരു
 വാക്കനെന്‍ ഹൃദയം ;വഴി വിലക്കുകള്‍ 
പഴി പറഞ്ഞു നില്‍ക്കുന്നൊരു
വഴിയില്‍ ആരെയരിവാ, നാരരിവാന്‍  
 നീ യാത്ര് യിലാരെആത്മ മിത്ര്മാക്കാന്‍ .......?


പെരാണ് ഭു,വതിന്‍ വേരാണ്
 നാമതിന്‍ നേരാണ് തിരയേണ്ടത് 


കടലെടുത്തൊരു നഗരത്ത്തെരുവില്‍ നിന്നാരുടെയോ
 കനിവാള്‍ല്‍       കിട്ടിയ വാഴ്വ് വില്‍ക്കാന്‍ വന്ന ഒരുവന്‍ 
വാക്കാനെന്‍  വാഴ്വെന്നരിഞ്ഞു
 ഞാനെന്നെ വാക്കുകളാല്‍ വില പെശുന്നു 
വാങ്ങുന്നീലാരുമെന്നെ
 യെന്‍ വാഴ്വ് ,വാക്ക് ,നോട്ടം ,ചിരി ,കരച്ചില്‍ 
,നിസ്സഹായത യങ്ങനെ പല ഭാവങ്ങളില്‍ 
ത്രിപ്തിയില്ലാര്‍ക്കുമെന്നെ  ..........
വാഴ്വ് എത്ര മേല്‍ സുന്ദരമാതിന്‍
 വിലയെത്ര മേല്‍ ദാരിദ്രം ...............

2012, മാർച്ച് 16, വെള്ളിയാഴ്‌ച

കുഞ്ഞു കവിതകള്‍

             നഷ്ടം
മെലിഞ്ഞു ഒഴുകുമി പ്പുഴയുടെ
 നെഞ്ചകം പിളര്‍ത്തി

 എത്രമേല്‍ മണല്‍ വണ്ടികള്‍ പായുന്നു ...........

പുഴ പറയാഞ്ഞത് ..........!

പുഴ പറയാഞ്ഞത് ..........!


പുഴയില്‍  കുളിക്കാന്‍ ചെന്നവനോട് 
 പുഴ തന്റെ സംകടകതയോതി .
കഥ  കേട്ട അവന്‍ ഉറങ്ങിപ്പോയി 
പുഴയിലേക്ക്‌  വീണു 
.പിന്നെ ,പുഴ അവനെ വിഴുങ്ങി ............

2012, മാർച്ച് 14, ബുധനാഴ്‌ച

അനന്തരം

......ആരോ
 വലിച്ചു എറിഞ്ഞ പൊട്ടിയ
ഒരു ചെരിപ്പ്
വഴിയരികില്‍ കിടക്കുന്നു .........
തെരുവ് നായയുടെ കുട്ടിക്ക് അത്
എപ്പഴോ കളിപ്പാട്ടമായി മാറി 

വഴി വക്കില്‍ നിന്ന് .......

വഴി വക്കില്‍ നിന്ന് ..........


ഇന്നും ,കാണ്മു
കണ്ണ് രണ്ടും നഷ്ടപ്പെട്ട
യാചകന്‍ വഴി വക്കില്‍ ഇരിപ്പൂ
അതേ സ്ഥാനത്ത്‌ .........
ഇന്നലെ കണ്ട അതേ
ഇരിപ്പിടത്തില്‍ ................ 
അമ്പിളി 


അന്പില്‍  ..........
ആരോ വലിച്ചെറിഞ്ഞ
പൊട്ടിയ ഒരു
 പാത്രം  പോല്‍
 ആകാശത്തംബിളി...... 
എന്‍ പ്രിയതമ ...........

രാവിനേക്കാള്‍ സുന്ദരിയാനു -
പല രാവുകളിലുമെന്‍ പ്രിയതമ
പക്ഷെ ,അവളെ
സ്നേഹത്തോടോന്നു നോക്കുവാന്‍
അത്ര മേല്‍ ഞാന്‍ ഭയപ്പെട്ടു ..............?
കുഞ്ഞു കവിതകള്‍ 
സന്ദേശം
 കാറ്  പറയാന്‍ വന്നത്
 കാറ്റ് കൊണ്ട് പോയി

സന്ദേശം

കാറ് പറയാന്‍ വന്ന കഥ
 കാറ്റ്  വന്നു കട്ട് കൊണ്ട് പോയി

പരിഭവം

രാത്രി തീരുവോലമൊരു കുഞ്ഞു മഴയതിന്‍
സന്കടകത പറഞ്ഞു  തീര്‍ന്നില്ല ...........
ഒന്നുമറിയാതെ നീയുറങ്ങി ............

കാഴ്ച  -1
സായന്തനം
കടല്‍തീരം
എന്നിട്ടുമെന്ടെ
കാലടികളെ
നനയ്ക്കാനൊരു
കുഞ്ഞു മഴ വേണ്ടിവന്നു

 കാഴ്ച -2
സായന്തനം
കടല്‍തീരം
എന്നിട്ടുമെന്ടെ
കാലടികളെ
നന്യ്ക്കാനൊരു
കുഞ്ഞു മഴയെത്തി ............


വിധി 
ഇന്നലെ നീ ആട്ടി വിട്ട
കാക്കയെ ഇന്ന് തിരികെ
 വിളിപ്പൂ .............
വിധി ............?  

സമകാലികം

കുഞ്ഞു കവിത  
സമകാലികം 

തൊടിയിലാകെ
 കൊക്കരിച്ച്ചു 
കൊക്കരിച്ച്ചു 
നടപ്പൂ .........നാളെ
വരചട്ടിയില്‍
 പിടയെണ്ടുന്ന ജന്മം...... 

2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

ഇന്നലെ ശിവരാത്രി ആയിരുന്നല്ലോ ..........
എന്റെ നാട്ടില്‍ ശിവരാത്രി ഒരു സ്വപ്ന തുല്യവും ഭയപ്പാടും  ആയിരുന്നു .
വൈകിട്ടത്തെ പരിപാടിക്ക് ആനയെ കൊണ്ട് വരാനായി കുളിപ്പിക്കാന്‍
തുടങ്ങിയപ്പോള്‍ പപ്പനുമയി പിണങ്ങി .
ബഹളം തുടങ്ങി ................
ആനയ്ക്ക് ഉത്സവത്തില്‍ പകെടുക്കാന്‍ ആയില്ല ..........
ഉടമസ്ഥനെ വിളിപ്പിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ല  എന്ന് പറഞ്ഞു അയാള്‍ക്ക്
പണം    ആണ് താല്പര്യം     ആളുകള്‍ക്ക് എന്ത് പറ്റിയാലും കുഴപ്പമില്ല
 മദപ്പാട് കഴിഞ്ഞു രണ്ടു ദിവസമേ ആയുള്ളൂ എന്ന്  പാപ്പന്‍ പറഞ്ഞു
ഈ ആനയെ ആളുകള്‍ക്ക് മുന്നിലേക്ക് കൊണ്ട് വന്നാലത്തെ അവസ്ഥ ആലോചിച്ചു നോക്ക് ..............