2012, സെപ്റ്റംബർ 30, ഞായറാഴ്‌ച

ജാതി ഹീനം


ജാതി ഹീനം 


നേരമിരുട്ടിയ നേരമ നിരത്തരികില്‍വച്ചെന്‍ 
ജാതി ഹീനമെന്നെന്നോടോതി -
പ്പെരുമഴയിലീ,പ്പെരുവഴിയിലെന്നെ
   തനിച്ചാക്കി -കുടക്കീഴിലഭയം
തരാതെ -നടന്നു നീ യകന്നപ്പോള്‍ 
 ഹീനമായതെന്‍ മനമെന്നു സഖേ ,നീ 
അറിഞ്ഞിരുന്നുവോ...............?
... മൊഴി മാറി വഴി മാറി പഴി പറഞ്ഞു
 പലരുമെന്നരികില്‍ നിന്നകന്നപ്പോഴോക്കെ
 നീയെന്നരികിലുണ്ടാവുമെന്നു
 നിനച്ചു ഞാനത്രമേല്‍ വെറുത്തതെന്തെ
 എങ്കിലുമെനിക്കില്ല പരിഭവം
 തിരികെ നീ വന്നെന്നെ കൂട്ടുമെന്നോര്‍ത്ത്  
 വന്യത പടര്‍ന്നു കയറുമിയിരുട്ടത്ത് 
മൊഴി മുട്ടി ,മഴ നനഞ്ഞു 
ഞാനേകനായ് നില്പ്പൂ ..............

ജാതി ഹീനം

ജാതി ഹീനം 



നേരമിരുട്ടിയ നേരമ നിരത്തരികില്‍വച്ചെന്‍ 
ജാതി ഹീനമെന്നെന്നോടോതി -
പ്പെരുമഴയിലീ,പ്പെരുവഴിയിലെന്നെ
   തനിച്ചാക്കി -കുടക്കീഴിലഭയം
തരാതെ -നടന്നു നീ യകന്നപ്പോള്‍ 
 ഹീനമായതെന്‍ മനമെന്നു സഖേ ,നീ 
അറിഞ്ഞിരുന്നുവോ...............?
... മൊഴി മാറി വഴി മാറി പഴി പറഞ്ഞു
 പലരുമെന്നരികില്‍ നിന്നകന്നപ്പോഴോക്കെ
 നീയെന്നരികിലുണ്ടാവുമെന്നു
 നിനച്ചു ഞാനത്രമേല്‍ വെറുത്തതെന്തെ
 എങ്കിലുമെനിക്കില്ല പരിഭവം
 തിരികെ നീ വന്നെന്നെ കൂട്ടുമെന്നോര്‍ത്ത്  
 വന്യത പടര്‍ന്നു കയറുമിയിരുട്ടത്ത് 
മൊഴി മുട്ടി ,മഴ നനഞ്ഞു 
ഞാനേകനായ് നില്പ്പൂ ..............

2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

രാമഴമൊഴി കവിത



രാമഴമൊഴി                     കവിത 


ഈ രാത്രിയിലീ വഴി യമ്പലത്തില്‍
 നമുക്ക് പരസ്പരം
 സുരക്ഷിതരായിരിക്കാം .............
.തണുത്ത് ,വിണ്ട ഈ നാല് ചുമരുകള്‍ ക്കപ്പുറം
 ഇപ്പോഴും നേര്‍ത്ത ശ ബ് ദ ത്തില്‍
 കരഞ്ഞു കൊണ്ടിരിക്കുന്നുണ്ട്ഒരുവള്‍ .............
.ഇത്രയും ദു ഖ മോ
 അവള്‍ക്ക് ............എ ത്ര നേര-
 മായിങ്ങനെ നിന്ന് കരയുന്നു ..............?
കാണ്‍മതില്ല ഞാനിങ്ങനൊരുവളെ...............!
ഇതു പോലൊരു രാവി ലൊരുപാട് സ്വപ്നങ്ങള്‍
 മനതാ രില്‍ താലോലിച്ചിരുന്നിരുവരെ
 മുറിവേല്‍പ്പിച്ചു രാവിന്‍റെ നിരാ-
ശതയിലേക്കിറങ്ങിപ്പോയൊരുവള്‍...................
 വേട്ടവന്‍ കൈവിട്ടവളാകണം
 ഒരു പക്ഷെ വിലപിക്കുന്നത് ................. ............
ഏത്ര മേല്‍ നാം സൂക്ഷിക്കുന്നുവോ
അത്ര മേല്‍ നാം സുരക്ഷിതരായിരിക്കും      

2012, സെപ്റ്റംബർ 1, ശനിയാഴ്‌ച

പ്രാര്‍ത്ഥനകള്‍ പറയുന്നത് ................!





പ്രാര്‍ത്ഥനകള്‍ പറയുന്നത് ................!



                                                                           



പ്രാര്‍ത്ഥനകള്‍ ചിലപ്പോള്‍ മുളലുകളും                                                                                      

മറ്റു ചിലപ്പോള്‍  പുലമ്പലുകളുമാകുമ്പോള്‍ 

അക്ഷമയുടെ തനിച്ചുള്ള 

അവശെഷിപ്പുകളെക്കുരിച്ച്ചാണ് 

എനിക്ക് നിന്നോട് പറയാനുള്ളത് 

എന്ത് കൊണ്ടാണ് 

പ്രാര്‍ത്ഥനകള്‍ ഇങ്ങനെ ആകുന്നതു .......?

ദൈവത്തെ എനിക്ക് ആദ്യമ്മായി 

പരിചയപ്പെടുത്തി തന്ന 

പ്രാര്‍ഥനകള്‍ ഒക്കെ കൈമോശം 

ഒരു മനതാരിന്റെ  

ശിലാലി ഖിതത്തില്‍

ഉപധി കലോന്നുമില്ലാത്ത  

പ്രാര്‍ത്ഥനയുടെ 

വെളിച്ചം നിരയുന്നു

അതാകട്ടെ ,നിശബ്ദമെന്നു 

തോന്നിക്കത്തക്ക വിധം  

മൂളലുകളും .............!