2012, ജനുവരി 29, ഞായറാഴ്‌ച

Fun in the Sun -A SCENERY IN GODS OWN COUNTRY


Fun in the Sun -A SCENERY IN GODS OWN COUNTRY




                                                Varkala Beach is one of several well known beaches in Kerala, about 50 km north of Trivandrum. It is not as crowded as some of the other Kerala beaches, so is said to be a more relaxed place to visit and stay. It is the only beach in southern Kerala that is lined by a cliff. It is a major beach resort, attracting both Westerners and Indians. With all the visitors, the cliff is lined with shops selling clothing and jewelry, and restaurants with chairs lined up to see the ocean and famous sunset over the Arabian Sea. It is also a well known place for Ayurvedic treatments.
                                                 Varkala Beach is also called Papanasam Beach because it is believed that bathing here will wash away all of one’s sins. This is from one of the origin legends of Varkala: When a group of pilgrims approached Saint Narada and told him that they had sinned, Narada threw his valkalam (a “loin cloth made from the bark of a tree”) and it landed at this scenic village and so the place came to be known as Varkala. Narada told the pilgrims to pray for their redemption at Papanasam Beach, which literally means “redemption from sins.”

                                                        The drive from Trivandrum was on a good road, though only one lane. I do not know when the new Indian National Highway will expand this to two lanes each way. I am pretty sure that it is in the plans, and that in maybe two years it will be much easier and faster to get around India by car on the new National Highway systemFrom the road, the area seemed pretty prosperous, with a number of high rise housing buildings.This place offers daily yoga classes and also cooking classes for those who want to learn Keralan cooking recipes and techniques.AND AURVEDIC .The beach looks nice, sheltered by the cliffs, with orderly rows of waves breaking along the beach.Ocean waves break on the shore. It seems not much like India, though, more like a beach  anywhere in the worldThis is a nice getaway from India. But we want to get back to our beloved country.                                                     

2012, ജനുവരി 27, വെള്ളിയാഴ്‌ച


 പൂര്‍ണ്ണവിശ്വാസത്തോടെ മനസ്സിരുത്തി പ്രാ൪ത്ഥിച്ചാല്‍ ഏതു രോഗവും മാറുമെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടപ്രാര്‍ത്ഥനകളിലൂടെ പല രോഗങ്ങള്‍ക്കും താല്‍ക്കാലിക ശാന്തിയെങ്കിലും ലഭിച്ചിട്ടുന്നള്ളതായി നിരവധി തെളിവുകള്‍ നിരത്താനുണ്ടാകും.

  ശരീരത്തിലെ മുഴകള്‍ അപ്രത്യക്ഷമാവുക പെട്ടെന്നുണ്ടാകുന്ന മുഴകള്‍ മാറുക, ദീര്‍ഘനാളായുള്ള വാതത്തിന്റെ ശല്യത്തില്‍ നിന്നും താല്‍ക്കാലിക ശാന്തി ലഭിക്കുക. ആസ്ത്മ മുതലായ ശ്വാസകോശരോഗങ്ങളില്‍ നിന്നും ആശ്വാസം, സ്വപ്നഭീതി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചിലതരം ഹൃദ്രോഗം എന്നിവ ഭേദപ്പെടുക മുതലായ അദ്ഭുതങ്ങള്‍ കൂട്ടപ്രാര്‍ത്ഥനകളിലൂടെ സംഭവിക്കാറുണ്ട്. ഒരു പ്രത്യേക വ്യക്തി പ്രാ൪ത്ഥിച്ചാല്‍ തന്റെ അസുഖം ഭേദമാകുമെന്ന് രോഗിക്ക് ഉറപ്പുണ്ടെങ്കില്‍ ആ ആളില്‍ കൂടി മാത്രമേ അദ്ഭുതം സംഭവിക്കാറുള്ളു എന്നതാണ് വാസ്തവം.

  എന്നാല്‍, കൂട്ടപ്രാര്‍ത്ഥനകളിലെ പാട്ട് ഉച്ചാവസ്ഥയിലുള്ള ഉപകരണസംഗീതം, താളാത്മകമായ ശബ്ദഘോഷം എന്നിവയിലൂടെ ഒരു പ്രത്യേക മാനസികാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് മാത്രമേ വിശ്വാസപ്രാര്‍ത്ഥന ഫലിക്കാറുള്ളു എന്ന് ചരിത്രം പറയുന്നു. ഇതൊരുതരം മാനസിക ചികിത്സയാണ്. മാത്രമല്ല സൈക്കോതെറാപ്പി എന്ന പേരില്‍ ഇതേ രീതിയില്‍ സൈക്യാട്രിസ്റ്റുകളും രോഗങ്ങള്‍ സുഖപ്പെടുത്താറുണ്ട്. കൂടാതെ ഭ്രാന്ത്, എയ്ഡ്സ് തുടങ്ങിയ രോഗങ്ങള്‍ കൂട്ടപ്രാര്‍ത്ഥനയിലൂടെ മാറാറില്ലെന്ന് ആധുനിക മനശ്ശാസ്ത്രം വിലയിരുത്തുന്നു.

അത്മപൂജ


 സര്‍പ്പക്കാവുകളില്‍ വിളക്ക് വയ്ക്കണമെന്ന് പഴമക്കാര്‍ പറഞ്ഞപ്പോള്‍ വിഷസര്‍പ്പത്തിനു വിളക്ക് വയ്ക്കണമോ എന്ന് ചോദിക്കാനാണ് പുതിയ തലമുറ തയ്യാറായത്.
  എന്നാല്‍ സര്‍പ്പത്തിനു മാത്രമല്ല നാം വിളക്ക് വയ്ക്കുന്നതെന്നും സര്‍പ്പം അധിവസിക്കുന്ന സര്‍പ്പക്കാവുകളെയാണ് വിളക്ക് തെളിച്ച് ആരാധിക്കുന്നതെന്നുമാണ് യാഥാര്‍ത്ഥ്യം.

  വൃക്ഷപൂജയെന്നത് അത്മപൂജ കൂടിയാണ്. വൃക്ഷലതാദികളെയും പക്ഷിമൃഗാദികളെയും ആത്മതുല്യം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ സര്‍വ്വതിലും കുടികൊള്ളുന്ന ചൈതന്യം ഈശ്വരന്‍ തന്നെയാണെന്നുള്ള അദ്വൈതവേദാന്തദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജീവകാരുണ്യം ഈശ്വരോപാസനയും അഹിംസാവ്രതവും തന്നെ.

  വൃക്ഷകൂട്ടങ്ങള്‍ എല്ലാ തറവാടുകളുടെയും സമീപത്തായി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത കണ്ടറിഞ്ഞ പൂര്‍വ്വികരാണ് സര്‍പ്പക്കാവുകള്‍ക്ക് വിളക്കുവയ്ക്കണമെന്നുപദേശിച്ചിരുന്നത്. കൂറ്റന്‍ വൃക്ഷങ്ങളെയും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളുമൊക്കെ കൊണ്ട് നിബിഡമായ സര്‍പ്പക്കാവുകളില്‍ സര്‍പ്പദേവതകള്‍ കുടികൊള്ളുന്നുവെന്നതാണ്‌ സങ്കല്‍പ്പം.

  ശുദ്ധമായ ജീവവായുവും തൊടിയില്‍ ഈര്‍പ്പവും തണലും നല്‍കി ഗൃഹാന്തരീക്ഷം പരിശുദ്ധമാക്കുന്നതില്‍ സര്‍പ്പക്കാവുകള്‍ എന്നും മുന്നിലായിരുന്നു. മാത്രമല്ല കിണറുകളിലും കുളങ്ങളിലുമൊക്കെ ശുദ്ധജലസുലഭത ഉറപ്പുവരുത്താനും ഇവയ്ക്കു കഴിഞ്ഞിരുന്നു. വൃക്ഷങ്ങളെയും ഔഷധച്ചെടികളേയും സുലഭമായി വളരാന്‍ അനുവദിച്ചിരുന്ന സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ പരിസ്ഥിതി വ്യവസ്ഥ അതായത് ഇക്കോസിസ്റ്റം തന്നെയായിരുന്നുവെന്ന് വ്യക്തം. അതുകൊണ്ടാണ് ലക്ഷക്കണക്കിന്‌ രൂപ മുടക്കി സര്‍പ്പക്കാവുകള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഇപ്പോള്‍ സര്‍ക്കാരുകള്‍ മുന്നോട്ട് വന്നിരിക്കുന്നതും.

  അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന സങ്കേതങ്ങളായി സര്‍പ്പക്കാവുകളെ വിശേഷിപ്പിക്കുന്നവര്‍ക്ക് തിരിച്ചറിയാനായി ഇവ പരിസ്ഥിതി സംരക്ഷണത്തിന് അനിവാര്യമാണെന്ന് ആധുനികശാസ്ത്രം വെളിപ്പെടുത്തിയിരിക്കുന്നു.

  കാര്‍ബണ്‍ വലിച്ചെടുത്ത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായ ഓക്സിജന്‍ വന്‍തോതില്‍ നല്‍കാന്‍ വൃക്ഷങ്ങള്‍ക്കെന്ന പോലെ തന്നെ ഭാരതസങ്കല്‍പ്പത്തിലെ സര്‍പ്പക്കാവുകള്‍ക്കും കഴിയുന്നുവെന്ന് ജര്‍മ്മനിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ' കോണ്ടംപറ്റി സയന്‍സ് ' മാഗസിന്‍ കണ്ടെത്തിയിട്ട് അധികം നാളായിട്ടില്ല.

  മിണ്ടാപ്രാണികളോട് എന്നും ഭാരതീയാചാര്യന്മാര്‍ കാണിച്ച വാത്സല്യത്തിന്റെ ഭാഗമായിട്ടാകണം സര്‍പ്പക്കാവുകള്‍ക്കുള്ളില്‍ അധിവസിക്കുന്ന സര്‍പ്പദേവതകളെപ്പറ്റിയുള്ള സങ്കല്പവും ................

നമസ്തേ


 ഭാരതീയപാരമ്പര്യത്തിലെ ആണികല്ലാണ് ബഹുമാനം. മുതിര്‍ന്നവരോടും ബഹുമാന്യരോടും " നമസ്തേ " പറയുന്നതും നമുക്ക് ലഭിച്ച പാരമ്പര്യസ്വത്താണ്.
  ഒരാളിനെ ദിവസത്തില്‍ ആദ്യമായി കാണുമ്പോഴും കുറച്ചു നാളുകള്‍ക്കുശേഷം കാണുമ്പോഴുമൊക്കെ "നമസ്തേ " പറഞ്ഞ് അഭിവാദ്യം ചെയ്താണ് സ്വീകരിച്ചിരുന്നത്. മാത്രമല്ല സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എണീറ്റ്‌ നിന്ന്, അതിഥിയെ ഇരുത്തിയശേഷമേ ആതിഥേയന്‍  ഇരിക്കാറുള്ളു. അതിഥി മടങ്ങുമ്പോഴും വാതില്‍പ്പടിവരെ കൊണ്ടുചെന്നാക്കാനും നാം മറന്നിരുന്നില്ല. എന്നാല്‍ കാലമൊക്കെ മാറി ഇന്നതിനെ തള്ളിക്കളയാനും പുച്ഛിക്കാനുമാണ് ഇളമുറക്കാര്‍ക്കേറെ താല്‍പ്പര്യം.

  രണ്ടു കൈപ്പടങ്ങളും ചേര്‍ത്ത് തലകുനിച്ചാണ് നമസ്തേ പറയുന്നത്. ന = അല്ല, മ = എന്റെ, തേ = അങ്ങയുടേത്‌ എന്നിങ്ങനെ ആണ് നമസ്തേ എന്ന വാക്കിന്റെ അക്ഷരങ്ങളുടെ അര്‍ത്ഥം. താന്റെതായി ഈ കാണുന്ന ശരീരം തന്റെ സ്വാര്‍ത്ഥലാഭത്തിനുള്ളതല്ലെന്നും അങ്ങയുടെ സേവനത്തിന് താന്‍ സദാ ഒരുക്കമാണെന്നുമാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. തന്നെക്കാള്‍, താന്‍ മുന്നില്‍ക്കാണുന്നത് മറ്റുള്ളവരുടെ ഉയര്‍ച്ചയാണ്‌ എന്നതും ഇതില്‍നിന്നും നമുക്ക് വായിച്ചെടുക്കാം.