2012, ജനുവരി 27, വെള്ളിയാഴ്‌ച


 പൂര്‍ണ്ണവിശ്വാസത്തോടെ മനസ്സിരുത്തി പ്രാ൪ത്ഥിച്ചാല്‍ ഏതു രോഗവും മാറുമെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടപ്രാര്‍ത്ഥനകളിലൂടെ പല രോഗങ്ങള്‍ക്കും താല്‍ക്കാലിക ശാന്തിയെങ്കിലും ലഭിച്ചിട്ടുന്നള്ളതായി നിരവധി തെളിവുകള്‍ നിരത്താനുണ്ടാകും.

  ശരീരത്തിലെ മുഴകള്‍ അപ്രത്യക്ഷമാവുക പെട്ടെന്നുണ്ടാകുന്ന മുഴകള്‍ മാറുക, ദീര്‍ഘനാളായുള്ള വാതത്തിന്റെ ശല്യത്തില്‍ നിന്നും താല്‍ക്കാലിക ശാന്തി ലഭിക്കുക. ആസ്ത്മ മുതലായ ശ്വാസകോശരോഗങ്ങളില്‍ നിന്നും ആശ്വാസം, സ്വപ്നഭീതി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചിലതരം ഹൃദ്രോഗം എന്നിവ ഭേദപ്പെടുക മുതലായ അദ്ഭുതങ്ങള്‍ കൂട്ടപ്രാര്‍ത്ഥനകളിലൂടെ സംഭവിക്കാറുണ്ട്. ഒരു പ്രത്യേക വ്യക്തി പ്രാ൪ത്ഥിച്ചാല്‍ തന്റെ അസുഖം ഭേദമാകുമെന്ന് രോഗിക്ക് ഉറപ്പുണ്ടെങ്കില്‍ ആ ആളില്‍ കൂടി മാത്രമേ അദ്ഭുതം സംഭവിക്കാറുള്ളു എന്നതാണ് വാസ്തവം.

  എന്നാല്‍, കൂട്ടപ്രാര്‍ത്ഥനകളിലെ പാട്ട് ഉച്ചാവസ്ഥയിലുള്ള ഉപകരണസംഗീതം, താളാത്മകമായ ശബ്ദഘോഷം എന്നിവയിലൂടെ ഒരു പ്രത്യേക മാനസികാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് മാത്രമേ വിശ്വാസപ്രാര്‍ത്ഥന ഫലിക്കാറുള്ളു എന്ന് ചരിത്രം പറയുന്നു. ഇതൊരുതരം മാനസിക ചികിത്സയാണ്. മാത്രമല്ല സൈക്കോതെറാപ്പി എന്ന പേരില്‍ ഇതേ രീതിയില്‍ സൈക്യാട്രിസ്റ്റുകളും രോഗങ്ങള്‍ സുഖപ്പെടുത്താറുണ്ട്. കൂടാതെ ഭ്രാന്ത്, എയ്ഡ്സ് തുടങ്ങിയ രോഗങ്ങള്‍ കൂട്ടപ്രാര്‍ത്ഥനയിലൂടെ മാറാറില്ലെന്ന് ആധുനിക മനശ്ശാസ്ത്രം വിലയിരുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: